മൊഴി മുത്തുകള്‍ -2

നന്ദി
.. ഒരു മഹത്‌ ഗുണം
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ എടുത്തുപറയല്‍ നന്ദിയും അതുപേക്ഷിക്കല്‍ നന്ദികേടുമാണ്‌. കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോടെ നന്ദി ചെയ്യാത്തവര്‍ അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല. ( ബൈഹഖി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
===============================================================
ഉപകാര സ്മരണ, നന്ദി പ്രകടനം, അതിനായി വേണ്ടത്‌ ചെയ്യല്‍ എന്നിവ നബി (സ) യുടെ ചര്യകളില്‍ പെട്ടതാണ്‌. അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ എടുത്തു പറയുന്നത്‌ തന്നെ ഒരു നന്ദി പ്രകടനമാണ്‌. ഈ നന്ദി പ്രകടനത്തിനായി അല്ലാഹുവിനെ ആരാധിക്കുകയും അവന്റെ സൃഷ്ടികളെ സഹായിക്കുകയും ചെയ്യണം. ജനങ്ങള്‍ പരസ്പരം ഉപകാരം ചെയ്യേണ്ടതും അതിന്റെ അടിസ്ഥനത്തില്‍ അന്യോന്യം നന്ദിയുള്ളവരായിരിക്കേണ്ടതുമാണ്‌. അല്ലാഹു എത്ര അനുഗ്രഹം ചെയ്താലും അതിനെ യൊക്കെ മറച്ച്‌ വെച്ച്‌ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മാത്രം പറയലും , ഉപകാരം ചെയ്തവരോട്‌ നന്ദി കാണിക്കാതിരിക്കലും മാത്രമല്ല ഉപകാരം ചെയ്തവനെ ഉപദ്രവിക്കലും ഇന്ന് ജനങ്ങളുടെ ഇടയില്‍ അധികരിച്ചിരിക്കുന്നു. അറിവുള്ളവരും ഇല്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു.
----------------------------------------------------------------------------------------------
നന്ദി ചെയ്യല്‍ ഇസ്‌ ലാകിക ചിട്ടകളില്‍ പെട്ടതും നന്ദികേട്‌ കാണിക്കല്‍ അനിസ്‌ ലാമികവും അവിശ്വാസവും കൂടിയാണെന്നും നബി (സ) യുടെ തിരു മൊഴിയിലൂടെ പഠിക്കേണ്ടതുണ്ട്‌. മനുഷ്യന്‍ ഏറ്റവും നന്ദികെട്ട വിഭാഗമായി നിപതിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണെവിടെയും..
സമ്പത്തിന്റെ മൂര്‍ദ്ധന്യതയില്‍ വിരാചിച്ചുകൊണ്ടിരിക്കുന്നവനോടും വിശേഷങ്ങള്‍ ചോദിച്ചാല്‍ .. ആ ... ഒരുവിധമങ്ങിനെ തട്ടി മുട്ടി നീങ്ങുന്നു... എന്നാണു മിക്കവരില്‍ നിന്നും മറുപടി ലഭിക്കുക..സര്‍വ്വലോക രക്ഷിതാവിനോടും ജനങ്ങളോടും നന്ദിയുള്ളവരായി വര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ സംശയങ്ങള്‍, ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. അറിവുള്ളവരോട്‌ അന്വഷിച്ച്‌ ഉത്തരം തരാന്‍ ശ്രമിയ്ക്കാം .. ഇന്‍ശാ അല്ലാഹ്‌

മൊഴിമുത്തുകള്‍ -1

അക്രമം

അക്രമത്തെ സൂക്ഷിക്കുവിന്‍; എന്തു കൊണ്ടെന്നാല്‍ അകമം അവസാന നാളില്‍ അന്ധകാരങ്ങളാകുന്നു. ( മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥനയെ സൂക്ഷിക്കുക; എന്തുകൊണ്ടെന്നാല്‍ ആ പ്രാര്‍ത്ഥനയുടെയും അല്ലാഹുവിന്റെയും ഇടയില്‍ മറയില്ല ( അഥവാ അല്ലാഹു ഉടനെ സ്വീകരിക്കും ) ( തിര്‍മുദി (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

മറ്റുള്ളവരെ യാതൊരു കാരണവശാലും ഉപദ്രവിയ്ക്കരുത്‌. ഉപദ്രവമാകുന്ന അക്രമം പരലോക ശിക്ഷയ്ക്ക്‌ കാരണമാകുമെന്നതില്‍ സംശയമില്ല. കൂടാതെ അക്രമിക്കപ്പെട്ട അല്ലെങ്കില്‍ ഉപദ്രവിയ്ക്കപ്പെട്ട മനുഷ്യന്‍ അക്രമിയെ കുറിച്ച്‌ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ച്‌ ഉത്തരം നല്‍കും. അപ്പോള്‍ അക്രമിയായ മനുഷ്യനു ഇഹത്തിലും പരത്തിലും ( ഈ ലോകത്തും , പരലോകത്തും ) അല്ലാഹുവിന്റെ ശിക്ഷയ്ക്ക്‌ പാത്രമാകും. ആ ശിക്ഷയാകട്ടെ വേഗത്തില്‍ അവനെ / അക്രമിയെ ബാധിക്കുകയും ചെയ്യും.

ജനങ്ങള്‍ പരസ്പരം മര്യാദകേടായി പെരുമാറുന്നതും ദ്രോഹിക്കുന്നതും അക്രമം തന്നെയാണു. ഒരു സദസ്സില്‍ / സഭയില്‍ വെച്ച്‌ അപമാനിക്കുന്നതും തന്നെ ബഹുമാനിക്കാത്തതിന്റെ പേരില്‍, താന്‍ പറഞ്ഞത്‌ അനുസരിക്കാത്തതിന്റെ പേരില്‍, ഇതരന്‍ കീഴടങ്ങണം എന്ന ദുരുദ്ധേശ്യത്തോട്‌ കൂടി അവന്റെ ജീവിത മാര്‍ഗങ്ങളില്‍ തടസ്സമുണ്ടാക്കലും, ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചു വിടലും, അന്യന്റെ സ്വത്ത്‌ അന്യയമായി കൈക്കലാക്കുവാന്‍ ശ്രമിക്കലും അത്‌ വഴി അവനെ ഭവന രഹിതനാക്കലും, എന്നു വേണ്ട തനിയ്ക്ക്‌ ഇഷ്ടമില്ലാത്തതിന്റെ പേരിലോ, തന്റെ സ്വാര്‍ത്ഥ മോഹങ്ങള്‍ സാധിക്കുവാനോ , മറ്റുള്ളവര്‍ ക്ക്‌ ഉപദ്രവകരമായിതീരുന്ന ഏത്‌ പ്രവര്‍ത്തിയും അക്രമത്തില്‍ പെട്ടതാണ്‌.

-------------------------------------------------------------------------------------------------

ഈ മുന്നറിയിപ്പിന്റെ കാതല്‍ തിരിച്ചറിയാന്‍ ഏവര്‍ ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്‌.വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ സംശയങ്ങള്‍, ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. അറിവുള്ളവരോട്‌ അന്വഷിച്ച്‌ ഉത്തരം തരാന്‍ ശ്രമിയ്ക്കാം .. ഇന്‍ശാ അല്ലാഹ്‌

ഒരു ശ്രമം മാത്രം..

ഏറെ തെറ്റിദ്ധരിപ്പിക്കുവാന്‍ കുത്സിത ശ്രമങ്ങള്‍ നടക്കുന്നു.

പക്ഷെ നിശ്പക്ഷമതികള്‍, ചിന്തകര്‍ എല്ലാം ആ ദീപനാളത്തിന്റെ പ്രകാശം തിരിച്ചറിയുന്നു..

വറഫഅനാ ലക ദിക്‌റക്‌ (അങ്ങയുടെ നാമം നാം ഉയര്‍ത്തിയിരിക്കുന്നു / മഹത്തരമാക്കിയിരിക്കുന്നു ) എന്ന ഖുര്‍ആന്‍ പ്രഖ്യാപനം എല്ലാ ഇകഴ്ത്തലുകളെയും അതിജീവനം ചെയ്ത്‌ നിലകൊള്ളുമ്പോള്‍ ഇഷ്കിന്റെ പതാക ആഷിക്കുകള്‍ക്ക്‌ ആവേഷമായി പാറുന്നു...

ഇത്‌ ഒരു ശ്രമം മാത്രം..

നല്ല മനസ്സുകളുടെഅകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു..